"ഷിബിലുവിന്‍റെ ഫണ്ട് ഈ മാസം അവസാനം ഏല്‍പ്പി ക്കാനാണു തീരുമാനിച്ചിരിക്കുന്നത്. നീ സംഭാവന ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ കാശ് ഞായറാഴ്ച്ച കൊണ്ടുവരണം." സുഹൃത്തായ വൈശാഖിൽ നിന്നും ഇന്നലെ ഇങ്ങനെ ഒരു മെസേജ് കിട്ടിയപ്പോൾ മനസ്സ് അറിയാതെ 3 വർഷം പിന്നിലോട്ട് പോയി..
ഷിബിലു, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഞങ്ങളുടെ സഹപാഠിയായിരുന്നു.. എപ്പോഴും ഒരു ചിരിച്ച മുഖവുമായി സംസാരിക്കുന്ന കൊയിലാണ്ടികാരന്‍.. ഒരു തനി നാട്ടിന്‍പുറത്തുകാരന്‍.. നാട്ടുകാരുടെ പ്രിയപ്പെട്ട കുട്ടി ഡോക്ടര്‍.. നാലാം വർഷ എം ബി ബി എസ് പരീക്ഷ കഴിഞ്ഞതിന്‍റെ സന്തോഷത്തില്‍ അവധി ആഘോഷിക്കാനായി സുഹൃത്തുക്കളോടൊപ്പം വൈശാഖിന്‍റെ വീട്ടില്‍ പോയതായിരുന്നു ഷിബിലു. അവിടെ അടുത്തുള്ള ഒരു അമ്പലക്കുളത്തിൽ കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടയിൽ മുങ്ങി മരിക്കുകയായിരുന്നു. അച്ഛനും അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബത്തിന്‍റെ ഏക ആശ്രയമായിരുന്നു ഷിബിലു. അച്ഛന്‍ രോഗിയും തൊഴില്‍രഹിതനുമാണു.
മനസ്സില്‍ കുറ്റബോധം തോന്നുമ്പോള്‍ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കുമല്ലോ. തന്‍റെ വീട്ടില്‍ അതിഥിയായി വന്ന ഒരാള്‍ക്ക് സംഭവിച്ച ഒരു ദുരന്തത്തിനു സാക്ഷിയാകേണ്ടി വന്നതിനാലാകാം വൈശാഖിന്‍റെ മനസ്സില്‍ ഇപ്പോഴും ഒരു അസ്വസ്ഥത നിറഞ്ഞു നില്‍ക്കുന്നത്. ഹൃദയരോഗവിദഗ്ദ്ധനെ കാണിക്കാനായി ഷിബിലുവിന്‍റെ അച്ഛന്‍ ഓരൊ തവണ കോളേജിൽ എത്തുമ്പോഴും എത്ര തിരക്കിനിടയിലാണെങ്കിലും അവൻ സഹായത്തിനായി പോകുന്നത് കാണാമായിരുന്നു. ഒരിക്കലും സ്വന്തം മകനു പകരമാകുകയില്ലെങ്കിലും, അന്നു മുതല്‍ ആ പിതാവിനും കുടുംബത്തിനും വേണ്ടി ഓടി നടക്കുകയാണു വൈശാഖ്. പിന്തുണയുമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അമ്പതാം ബാച്ചില്‍ ബാക്കിയുള്ള ഞങ്ങള്‍ 198 പേരും.
ഷിബിലു മരിച്ചിട്ട് ഒരു വർഷത്തിനു ശേഷം ഷിബിലുവിന്‍റെ സഹോദരിയുടെ വിവാഹം മംഗളകരമായി നടത്താന്‍ ദൈവാനുഗ്രഹം കൊണ്ട് ഞങ്ങള്‍ക്ക് സാധിച്ചു. ഇനി വേണ്ടത് ആ പിതാവിനു ഒരു സ്ഥിരവരുമാനമാർഗ്ഗം എത്തിച്ചു കൊടുക്കുകയെന്നതാണു. അതിനുള്ള ഫണ്ട് സ്വരൂപിക്കുന്ന തിരക്കിലാണു ഇപ്പോൾ..
പിതൃദിനത്തിൽ പിതാവിനെ നെഞ്ചോട് ചേർത്ത് 'I AM PROUD OF MY DAD' എന്ന് പറയുന്ന നേരത്ത് നമുക്കു ചുറ്റുമുള്ള ഈ സമൂഹത്തിലേക്ക് വെറുതെ ഒന്ന് കണ്ണോടിച്ചാൽ ഇത് പോലെ സ്വന്തം മകനേയോ മകളേയോ നഷ്ടപ്പെട്ട വേദനയിൽ വെന്തുരുകുന്ന ഒരു അച്ഛനെ നമുക്ക് കാണാം. വാക്കുകൾ കൊണ്ടെങ്കിലും അവർക്ക് ഒരു ചെറിയ ആശ്വാസമാകാൻ നമുക്കും കഴിഞ്ഞേക്കാം.
ഷിബിലു, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഞങ്ങളുടെ സഹപാഠിയായിരുന്നു.. എപ്പോഴും ഒരു ചിരിച്ച മുഖവുമായി സംസാരിക്കുന്ന കൊയിലാണ്ടികാരന്‍.. ഒരു തനി നാട്ടിന്‍പുറത്തുകാരന്‍.. നാട്ടുകാരുടെ പ്രിയപ്പെട്ട കുട്ടി ഡോക്ടര്‍.. നാലാം വർഷ എം ബി ബി എസ് പരീക്ഷ കഴിഞ്ഞതിന്‍റെ സന്തോഷത്തില്‍ അവധി ആഘോഷിക്കാനായി സുഹൃത്തുക്കളോടൊപ്പം വൈശാഖിന്‍റെ വീട്ടില്‍ പോയതായിരുന്നു ഷിബിലു. അവിടെ അടുത്തുള്ള ഒരു അമ്പലക്കുളത്തിൽ കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടയിൽ മുങ്ങി മരിക്കുകയായിരുന്നു. അച്ഛനും അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബത്തിന്‍റെ ഏക ആശ്രയമായിരുന്നു ഷിബിലു. അച്ഛന്‍ രോഗിയും തൊഴില്‍രഹിതനുമാണു.
മനസ്സില്‍ കുറ്റബോധം തോന്നുമ്പോള്‍ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കുമല്ലോ. തന്‍റെ വീട്ടില്‍ അതിഥിയായി വന്ന ഒരാള്‍ക്ക് സംഭവിച്ച ഒരു ദുരന്തത്തിനു സാക്ഷിയാകേണ്ടി വന്നതിനാലാകാം വൈശാഖിന്‍റെ മനസ്സില്‍ ഇപ്പോഴും ഒരു അസ്വസ്ഥത നിറഞ്ഞു നില്‍ക്കുന്നത്. ഹൃദയരോഗവിദഗ്ദ്ധനെ കാണിക്കാനായി ഷിബിലുവിന്‍റെ അച്ഛന്‍ ഓരൊ തവണ കോളേജിൽ എത്തുമ്പോഴും എത്ര തിരക്കിനിടയിലാണെങ്കിലും അവൻ സഹായത്തിനായി പോകുന്നത് കാണാമായിരുന്നു. ഒരിക്കലും സ്വന്തം മകനു പകരമാകുകയില്ലെങ്കിലും, അന്നു മുതല്‍ ആ പിതാവിനും കുടുംബത്തിനും വേണ്ടി ഓടി നടക്കുകയാണു വൈശാഖ്. പിന്തുണയുമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അമ്പതാം ബാച്ചില്‍ ബാക്കിയുള്ള ഞങ്ങള്‍ 198 പേരും.
ഷിബിലു മരിച്ചിട്ട് ഒരു വർഷത്തിനു ശേഷം ഷിബിലുവിന്‍റെ സഹോദരിയുടെ വിവാഹം മംഗളകരമായി നടത്താന്‍ ദൈവാനുഗ്രഹം കൊണ്ട് ഞങ്ങള്‍ക്ക് സാധിച്ചു. ഇനി വേണ്ടത് ആ പിതാവിനു ഒരു സ്ഥിരവരുമാനമാർഗ്ഗം എത്തിച്ചു കൊടുക്കുകയെന്നതാണു. അതിനുള്ള ഫണ്ട് സ്വരൂപിക്കുന്ന തിരക്കിലാണു ഇപ്പോൾ..
പിതൃദിനത്തിൽ പിതാവിനെ നെഞ്ചോട് ചേർത്ത് 'I AM PROUD OF MY DAD' എന്ന് പറയുന്ന നേരത്ത് നമുക്കു ചുറ്റുമുള്ള ഈ സമൂഹത്തിലേക്ക് വെറുതെ ഒന്ന് കണ്ണോടിച്ചാൽ ഇത് പോലെ സ്വന്തം മകനേയോ മകളേയോ നഷ്ടപ്പെട്ട വേദനയിൽ വെന്തുരുകുന്ന ഒരു അച്ഛനെ നമുക്ക് കാണാം. വാക്കുകൾ കൊണ്ടെങ്കിലും അവർക്ക് ഒരു ചെറിയ ആശ്വാസമാകാൻ നമുക്കും കഴിഞ്ഞേക്കാം.