എന്‍റെ സ്വപ്നക്കൂട്ടിലേക്ക് സ്വാഗതം


ചില നിമിഷങ്ങള്‍ ക്ഷണികമാണ്. . മറ്റു ചിലത് ചിരകാലം നില നില്കുകയും ചെയ്യും. . നിലാവലിയുന്ന രാവില്‍ ആകാശത്തുദിച്ചു നില്ല്കുന്ന ആയിരം നക്ഷത്രങ്ങളേക്കാള്‍ തിളക്കമുള്ള ചില നിമിഷങ്ങള്‍. . പൗർണമിയിലെ പൂർണ്ണചന്ദ്രനെക്കാൾ സൗന്ദര്യമുള്ള ചില നിമിഷങ്ങള്‍ . . സര്‍വപ്രപഞ്ചവും തനിക്കു മുന്നില്‍ കീഴടങ്ങി എന്ന് തോന്നുന്ന ചില നിമിഷങ്ങള്‍. . ഇളം കാറ്റിന്‍റെ താളത്തിനൊത്ത് അമ്മ മൂളുന്ന താരാട്ടുപാട്ട് കേട്ടുറങ്ങുന്ന പിഞ്ഞുകുഞ്ഞിന്റെ നിഷ്കളങ്കതയെക്കാള്‍ മാധുര്യമുള്ള ചില നിമിഷങ്ങള്‍ . . ഉണര്‍ന്നിരിക്കുമ്പോള്‍ ഓർമകളായും ഉറങ്ങുമ്പോള്‍ സ്വപ്നങ്ങളായും നമ്മുടെ ഹൃദയത്തില്‍ അനശ്വരമായി നില്‍കുന്ന ചില നിമിഷങ്ങള്‍ . . ആ നിമിഷങ്ങള്‍ പങ്കുവെക്കാം.. ഈ സ്വപ്നക്കൂട്ടിലൂടെ . .

മെഴുകുതിരി




എരിയുന്ന തീയിൽ അലിയുന്ന ദേഹമേ ,
നിൻ മിഴിനീരിനെന്തെ...
ശാന്തി തൻ നിറം ..

ആ തണൽമരം ഇനിയില്ല

   കഴിഞ്ഞ  രണ്ടാഴ്ച്ചയ്ക്കുള്ളിൽ  കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള മൂന്നാമത്തെ ദുരന്തവാര്ത്ത..  മലപ്പുറം ജില്ലയിലുണ്ടായ കാറപകടത്തിൽ മരിച്ച ഡോ . ബിബിനും  ബാംഗ്ലൂർ ട്രെയിനപകടത്തിൽ മരിച്ച നഴ്സിംഗ് വിദ്യാർത്ഥി വിപിനും ശേഷം , ഒരു യുഗത്തിനു അന്ത്യം കുറിച്ചു കൊണ്ട് , ഞങ്ങൾ  പിസി'ക്ക എന്ന് വിളിച്ചിരുന്ന   ഡോ . ഷാനവാസ്  പി . സി 'യും മരണത്തിനു കീഴടങ്ങി . അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ ഇവിടെ പങ്കുവെയ്ക്കുന്നു.




      കോഴിക്കോട് മെഡിക്കൽ കോളേജിൽ എം ബി ബി എസ് പഠനം തുടങ്ങുന്ന സമയത്ത്, അവിടെ  ആറു വർഷം സീനിയറായിരുന്ന ഷാനവാസ്ക്ക ഞങ്ങളുടെയൊക്കെ പേടി സ്വപ്നമായിരുന്നു, . രാത്രി മദ്യപിച്ച് കോമൺ ഹാളിലെത്തി കൂട്ടുകാരുമൊത്ത് ഞങ്ങളെ രാഗിംഗ് ചെയ്തിരുന്ന  പീസിക്ക  ഇപ്പോഴും ഓർമയിലുണ്ട് . അധികം സംസാരിക്കാത്തയാളായതു കൊണ്ട് കൂട്ടത്തിൽ എറ്റവുമധികം രാഗിംഗ് കിട്ടിയിരുന്നത് എനിക്കായിരുന്നു. അത്  തന്നെയാണ്  പിന്നീട്  ഞങ്ങൾ അടുത്ത  സുഹൃത്തുക്കളാകാൻ കാരണമായതും  . ആരേയും പേടിയില്ലാത്തവൻ, എന്തും ചെയ്യാൻ മടിയില്ലാത്തവൻ.. അങ്ങനെയുള്ള ഒരു പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. അതുകൊണ്ട് തന്നെ ടീച്ചർമാരുടെയെല്ലാം  നോട്ടപ്പുള്ളികൂടിയായിരുന്നു  പിസിക്ക . നല്ലൊരു ഫുട്ബോളറായിരുന്നു അദ്ദേഹമെന്ന് സീനിയേർസ് പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷേ, പല  ദുശ്ശീ ലങ്ങൾ മൂലം നിരന്തരം അപടകങ്ങളിലും കുഴപ്പങ്ങളിലും  ചെന്ന് ചാടുക പതിവായിരുന്നു.